റഷ്യന്‍ യുദ്ധ ഉപാധികള്‍ യുക്രൈന്‍ അംഗീകരിക്കുമെന്ന് സെലിന്‍സ്‌കി; റിപ്പോര്‍ട്ട് പുറത്തുവിട്ട് റഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി

റഷ്യന്‍ യുദ്ധ ഉപാധികള്‍ യുക്രൈന്‍ അംഗീകരിക്കുമെന്ന് സെലിന്‍സ്‌കി അറിയിച്ചതായി റഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി. യുക്രൈന്‍ കീഴടങ്ങുന്നതിനെകുറിച്ച് ചര്‍ച്ചയാകാമെന്ന് റഷ്യ അറിയിച്ചിരുന്നു. നിരായൂധീകരണം ഉറപ്പുവരുത്തണമെന്ന ഉപാധിയുമായി റഷ്യ നേരത്തെ എത്തിയിരുന്നു. ഉപാധികള്‍ അംഗീകരിച്ചാല്‍ ചര്‍ച്ച എന്ന നിലയിലേക്കായിരുന്നു റഷ്യ ഉണ്ടായിരുന്നത്.

അതേസമയം, യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി പങ്കുവെച്ചു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പ് പുടിന്‍ നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഇടപെടലിലൂടെ വേണം പ്രശ്നം പരിഹരിക്കാനെന്നും മോദി ആവശ്യപ്പെട്ടു.

ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളുമായി സഹകരിച്ച് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി ഉക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രത്യേക സംഘത്തെ അയച്ചു. ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാസ്‌ക്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രത്യേക സംഘത്തെ അയച്ചത്.

റഷ്യയെ തൊട്ടാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പുടിന്‍.
റഷ്യന്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യുഎന്‍ പ്രതിനിധി സഭ വിളിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. ആണവ ശക്തിയായ റഷ്യ തങ്ങളെ നശിപ്പിക്കുന്നുവെന്നും അധിനിവേശം നടത്തുന്നവരെ യുഎന്‍ തടയണമെന്നും യുക്രൈന്‍ ആവശ്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here