പടിഞ്ഞാറന്‍ യുക്രൈനിലേക്കും ആക്രമണം

റിവ്‌നെ എയര്‍പോര്‍ട്ടിന് നേരെ റോക്കറ്റ് ആക്രമണം, ആള്‍ നാശമില്ലെന്ന് നഗരത്തിന്റെ മേയ അലക്‌സാണ്ടര്‍ ട്രെടിയാക്. ലവീവില്‍ വീണ്ടും അപായ സൂചന. യുക്രൈനിലെ സുമി സ്റ്റേറ്റ് സര്‍വകലാശാലക്ക് സമീപമുള്ള സൈനിക ആശുപത്രി റഷ്യന്‍ സേന തകര്‍ത്തു. ചെര്‍നിഹിവിലും അപായ സൂചന.

അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഫോണില്‍ സംസാരിച്ചു. വെട്ടിത്തുറന്ന് സംസാരിച്ചുവെന്ന് മക്രോണ്‍ പറയുന്നു. യുക്രൈന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത് കൊണ്ടാണ് വിളിച്ചത്. സെലന്‍സ്‌കിക്ക് പുടിനെ വിളിക്കാന്‍ പറ്റുന്നില്ല, കോള്‍ കണക്ടാവുന്നില്ലെന്നാണ് പറയുന്നത്. അത് കൊണ്ട് വിളിച്ചു. എത്രയും പെട്ടന്ന് സൈനിക നീക്കം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും മക്രോണ്‍ പറഞ്ഞു. ഈ പ്രശ്‌നത്തില്‍ സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും മക്രോണ്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here