‘ഭീംല നായക്’ തിയേറ്ററുകളിൽ ; റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മികച്ച പ്രതികരണം

‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കിന് റിലീസ് ചെയ്ത് മണിക്കൂറുകൾ കഴിയുമ്പോൾ മികച്ച പ്രതികരണം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഭീംല നായക് തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. അന്തരിച്ച സംവിധായകൻ സച്ചിയുടെ അവസാന ചിത്രം, തെലുങ്കിലെത്തുമ്പോൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പവൻ കല്യാണും റാണ ദഗുബാട്ടിയുമാണ്.

ഭീംല നായകിന്റെ പല വശങ്ങളെയും പ്രത്യേകിച്ച് അതിലെ പ്രധാന താരങ്ങൾ തമ്മിലുള്ള കോംമ്പിനേഷനെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. നിത്യ അവതരിപ്പിച്ച കഥാപാത്രവും ഏറെ പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. പവൻ കല്യാണിന്റെ പെയർ ആയാണ് നിത്യ ചിത്രത്തിലെത്തിയത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് പലതവണയായി മാറ്റിയിരുന്നു. പവൻ കല്ല്യാണാണ് ബിജു മേനോൻറെ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്.

നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികമാർ.സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഭാഷണങ്ങൾ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്‍മൺ ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി.

രണ്ട് ടൈറ്റിൽ കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത അയ്യപ്പനും കോശിയുമെങ്കിൽ തെലുങ്കിൽ പവൻ കല്യാണിൻറെ കഥാപാത്രത്തിനായിരിക്കും കൂടുതൽ പ്രാധാന്യം. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയിൽ സെറ്റ് ഇട്ടാണ് സിനിമയിൽ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് സീൻ പ്ലാൻ ചെയ്‍തിരിക്കുന്നത്.

ഹിന്ദിയിലും അയ്യപ്പനും കോശിയും റീമേക്ക് ചെയ്യുന്നുണ്ട്.ബോളിവുഡിലെ അയ്യപ്പനും കോശിയുമായി എത്തുന്നത് ജോൺ എബ്രഹാമും അഭിഷേക് ബച്ചനും ആണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതനുസരിച്ചാണെങ്കിൽ 13 വർഷത്തെ ഇടവേളയ്ക്കുശേഷം ജോൺ എബ്രഹാമും അഭിഷേകും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടാകും.തമിഴിൽ കാർത്തിയും പാർഥിപനുമാണ് പൃഥ്വിരാജും ബിജു മേനോനും അവതരിപ്പിച്ച ടൈറ്റിൽ റോളുകളിൽ എത്തുകയെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News