യുക്രെയ്ന്‍ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ നീങ്ങുകയാണ്. ലോകം ഇപ്പോഴും ദൂരെ നിൽക്കുന്ന കാഴ്ചക്കാർ മാത്രമാണെന്ന് വിലപിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമർ സെലസ്‌കി. യുദ്ധമുഖത്തിലെത്തിയ തങ്ങളെ 27 നാറ്റോ രാജ്യങ്ങൾ കൈയൊഴിഞ്ഞെന്ന് സെലസ്‌കി കൂട്ടിച്ചേർത്തു.സഹായം അഭ്യർത്ഥിച്ചിട്ടും മറുപടി ഇല്ല.
നാസികളെപോലെയാണ് റഷ്യ ആക്രമങ്ങൾ നടത്തുന്നതെന്നും,രാജ്യത്തെ 14 നഗരങ്ങളിൽ വൻ നാശമാണ് യുദ്ധം വിതച്ചിരിക്കുന്നത്. ജനവാസമേഖലയിലേക്ക് കടക്കില്ലെന്ന വാക്ക് റഷ്യ പാലിച്ചില്ലെന്നും യുക്രൈൻ പൂർണമായും ഇപ്പോൾ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രൈൻ തലസ്ഥാനമായ കീവില്‍ രണ്ട് സ്ഫോടനങ്ങള്‍ നടന്നു. റഷ്യന്‍ സൈനിക വ്യൂഹം പടിഞ്ഞാറന്‍ യുക്രെയ്നിലേക്ക് നീങ്ങുകയാണ്. ബ്രോവറിയിലെ സൈനികത്താവളത്തിനു നേരെ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ ആറുപേര്‍ മരിച്ചു. ആദ്യദിനം മാത്രം റഷ്യന്‍ ആക്രമണത്തില്‍ 137 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്.
മരിച്ചവരില്‍ പട്ടാളക്കാരും സാധരണക്കാരുമുണ്ട്. ശത്രുക്കളുടെ പ്രധാന ലക്ഷ്യം താനാണെന്നും പ്രഡിസന്റ് കൂട്ടിച്ചേര്‍ത്തു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലായി. അതിനിടെ, 20നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ രാജ്യം വിടരുതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് ഉത്തരവിട്ടു.
അതിനിടെ, യുക്രെയ്നില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ തുടങ്ങി. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. അതിര്‍ത്തികളിലെ റോഡു മാര്‍ദം യുക്രെയ്ന്‍ വിടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുളള റജിസ്ട്രേഷന്‍ ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ തുടങ്ങി. പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന്‍ അതിര്‍ത്തിയായ ലിവിവില്‍ ക്യാംപ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേക്ക് തിരിക്കാന്‍ ഓഫിസുമായി ബന്ധപ്പെടണം. ഇതിനായുള്ള നമ്പറും െമയില്‍ ഐഡിയും പ്രസിദ്ധീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here