യുക്രൈനില്‍ നിന്നെത്തുന്ന ഇന്ത്യക്കാരുടെ യാത്രാ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും

യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചു. ഇക്കാര്യം സര്‍ക്കാര്‍ വൃത്തങ്ങളാണ് വ്യക്തമാക്കിയത്.

യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരായ 1,000 വിദ്യാര്‍ഥികളെ ഇന്ന് ഒഴിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി വഴി രക്ഷപ്പെടുത്താനാണ് ശ്രമങ്ങള്‍ നടക്കുക.

നാല് രാജ്യങ്ങള്‍ വഴി വിദ്യാര്‍ഥികളെ പുറത്തെത്തിക്കാനാണ് പദ്ധതിയൊരുക്കുന്നത്. ഇവര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം റൊമാനിയ, ഹംഗറി അതിര്‍ത്തിയിലേക്കു നീങ്ങാനാണ്.

ആദ്യം എത്തേണ്ടത് അതിര്‍ത്തിയുടെ അടുത്ത് താമസിക്കുന്നവരാണ്. ഇന്ത്യന്‍ പതാക വാഹനത്തില്‍ കെട്ടണമെന്നും ആവശ്യ ചെലവിനു യുഎസ് ഡോളര്‍ കൈയില്‍ കരുതണമെന്നുമാണ് നിര്‍ദേശം.

അതേസമയം പോകുന്ന വാഹനത്തിന്റെയും ഫ്‌ളൈറ്റിന്റെയുമൊക്കെ ടിക്കറ്റ് ചാര്‍ജ് അടയ്ക്കണമെന്നു പറഞ്ഞതു വിദ്യാര്‍ഥികള്‍ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. വിദ്യാര്‍ഥികളില്‍ പലരും കൈയിലുള്ള പണം ഉപയോഗിച്ച് നേരത്തെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും ഫ്‌ളൈറ്റുകള്‍ റദ്ദായതോടെ കുറെ പണം നഷ്ടപ്പെടുകയായിരുന്നു.

വന്‍ തുക മുടക്കി ഇനി നാട്ടിലേക്കു മടങ്ങാന്‍ കഴിയുന്ന സാഹചര്യത്തിലല്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതിനാലാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News