ഫേസ്ബുക്കിന് ഭാഗികമായി വിലക്ക് ഏർപ്പെടുത്തി റഷ്യ. അതേസമയം നാറ്റോയിൽ ചേരാൻ ശ്രമിച്ചാൽ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന് സ്വീഡനും ഫിൻലാന്റിനും റഷ്യ മുന്നറിയിപ്പ് നൽകി.
നാറ്റോ ഉച്ചകോടിയിലേക്ക് ഇരു രാജ്യങ്ങളെയും നാറ്റോ സെക്രട്ടറി ക്ഷണിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. 48 മണിക്കൂറിനുള്ളിൽ അര ലക്ഷം പേർ യുക്രൈനിൽ നിന്ന് പലായനം ചെയ്‌തെന്ന് യു എൻ അറിയിച്ചു.
അതേസമയം, യുദ്ധം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത് ഭരണാധികാരികളെ പുറത്താക്കാന്‍ യുക്രൈന്‍ സൈന്യത്തോട് വ്‌ളാഡിമിര്‍ പുടിന്‍ ആഹ്വാനം ചെയ്തു. യുക്രൈന്റെ ഭരണാധികാരികള്‍ മയക്കുമരുന്നിന് അടിമകളും നവനാസികളുമാണെന്ന് പുടിന്‍ ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here