അതിർത്ഥിയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കു നേരെ യുക്രൈൻ സൈന്യത്തിന്റെ ആക്രമണം. മലയാളി വിദ്യാർത്ഥികളുടെ മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു. 6 മുതൽ 8 മണിക്കൂർ വരെ ഇവരെ തടഞ്ഞുനിർത്തി.
ശേഷം അവർക്കുനേരെ കാർ ഓടിച്ചുകയറ്റാൻ ശ്രമിച്ചു. ‘ഗോബാക്ക് ഗോബാക്ക്’ എന്നാണ് അവർ പറയുന്നതെന്ന് ഒരു വിദ്യാർത്ഥിനി പറയുന്നു. ലെവീവ് ഷെഗ്നിയിലാണ് യുക്രൈൻ സൈന്യത്തിന്റെ പീഡനം.
അതേസമയം, യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ദില്ലിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നാണ് 251 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 31 മലയാളികളുണ്ട്. 16പേർ രാവിലെയും ബാക്കിയുള്ളവർ വൈകിട്ടും കേരളത്തിലെത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here