ഷെല്‍ ആക്രമണത്തില്‍ 7 മരണം; യുക്രൈന്‍ പ്രദേശവാസികളായ 37,000 പേരെ സൈന്യത്തിന്റെ ഭാഗമാക്കി

യുക്രൈനിലെ ഒഖ്തിര്‍ക്കയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 7പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഷെല്‍ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ആറു വയസുകാരിയും ഉള്‍പ്പെടുന്നു.

എന്നാല്‍ യുക്രൈനിലെ ഒഡേസയില്‍ റഷ്യ തകര്‍ത്ത വ്യോമകേന്ദ്രം പ്രവര്‍ത്തന സജ്ജമായി. വ്യോമപ്രതിരോധ സംവിധാനവും പ്രവര്‍ത്തനക്ഷമമായെന്ന് യുക്രൈന്‍ അറിയിച്ചു. അതേസമയം, റിവ്നെയിലും വൊളൈനിലും വ്യോമാക്രമണ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുറത്തുവരുന്ന വാര്‍ത്തയനുസരിച്ച് യുക്രൈന്‍ പ്രദേശവാസികളായ 37,000 പേരെ സൈന്യത്തിന്റെ ഭാഗമാക്കിയെന്നാണ് വിവരം. നാട്ടുകാരെ കരുതല്‍ സേനയുടെ ഭാഗമാക്കുകയാണ് ചെയ്തതെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News