ഇന്ന് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ഡേ; ഉറപ്പാക്കാം ഓരോ തുള്ളിയും

ഇന്ന് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ഡേ. അതിശക്തവും അത്രതന്നെ ഏകീകൃതവുമായ പോരാട്ടത്തിലൂടെയാണ് നമ്മള്‍ പോളിയോ എന്ന മാരകരോഗത്തെ രാജ്യത്ത് നിന്ന് തുടച്ച് നീക്കിയത്. 2011ല്‍ പശ്ചിമബംഗാളിലെ ഹൗറയിലാണ് രാജ്യത്തെ അവസാനത്തെ പോളിയോ ബാധിച്ച വ്യക്തിയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീടിന്ന് വരെ ഇന്ത്യയിലൊരിടത്തും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

2012 ഫെബ്രുവരി 24-ന് പോളിയോ ബാധിത രാഷ്ട്രങ്ങളുടെ ലിസ്റ്റില്‍ നിന്ന് ലോകാരോഗ്യ സംഘടന ഇന്ത്യയെ ഒഴിവാക്കുകയും 2014 മാര്‍ച്ച് 27-ന് ഇന്ത്യ പോളിയോ വിമുക്തമായ രാഷ്ട്രമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഈ വലിയ ലക്ഷ്യം നമ്മള്‍ നേടിയെടുത്തത്. നിലവില്‍ രാജ്യത്ത് പുതിയ പോളിയോ കേസുകളൊന്നും തന്നെ ഇല്ലെങ്കിലും ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ പോളിയോ വിമുക്തമായി മാറിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളില്‍ നിന്ന് അണുബാധ പകര്‍ന്ന് കിട്ടാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് കര്‍ശനമായ രീതിയില്‍ തന്നെ രാജ്യത്ത് പോളിയോ വാക്‌സിന്‍ വിതരണം നടത്തുന്നത്.

കേരളത്തില്‍ രണ്ടായിരത്തിനു ശേഷവും ഇന്ത്യയില്‍ 2011നു ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുവാനായി നമ്മുടെ കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് തുടര്‍ന്നും നല്‍കേണ്ടത് അനിവാര്യമാണ്. അതിനാല്‍ എല്ലാവരും 5 വയസിന് താഴെയുള്ള തങ്ങളുടെ കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കിയെന്ന് ഉറപ്പാക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News