യുക്രൈൻ അതിർത്തിയിൽ നിന്നും 25 മലയാളികൾ ഉൾപ്പടെ 240 പേരടങ്ങുന്ന മൂന്നാമത്തെ വിമാനം ദില്ലിയിൽ എത്തിചേർന്നു. ഹംഗറിയിൽ നിന്നുമുള്ള വിമാനമാണ് ദില്ലിയിൽ എത്തിച്ചേർന്നത്. അതേസമയം റൊമാനിയയിൽ നിന്നും 198 പേരടങ്ങുന്ന നാലാമത്തെ രക്ഷാദൗത്യം വിമാനം പുറപ്പെട്ടു. വിദേശകാര്യമന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 16000ത്തോളം പേരാണ് ഇനി യുക്രൈനില്‍ നിന്ന് തിരികെ എത്താനുള്ളത്.
യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള മൂന്നാമത്തെ വിമാനം ദില്ലിയിൽ എത്തിചേർന്നു. ഹംഗറിയില്‍ നിന്നുള്ള വിമാനമാണ് എത്തിയത്. 25 മലയാളികൾ ഉൾപ്പെടെ 240 പൗരന്മാരാണ് വിമാനത്തിലുണ്ടിയിരുന്നത്. അതേസമയം, യുക്രൈൻ അതിർത്തിയിൽ നിന്നുള്ള നാലാമത്തെ വിമാനം takeoff ചെയ്തു. റോമാനിയയയിൽ നിന്നും 198 പെരുമായുള്ള വിമാനം ദില്ലി എയർപോർട്ടിലാണ് എത്തിച്ചേരുക.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ ദില്ലിയിൽ എത്തിച്ചേർന്നിരുന്നു. മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്.
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുംവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു. ഇതോടെ മൂന്ന് വിമാനങ്ങളിലായി യുക്രൈനില്‍ നിന്ന് 709 പേര്‍ രാജ്യത്ത് തിരിച്ചെത്തി.
വിദേശകാര്യമന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 16000 ആളുകളാണ് ഇനി യുക്രൈനില്‍ നിന്ന് തിരികെ എത്താനുള്ളത്. ഇതിൽ രണ്ടായിരത്തോളം മലയാളി വിദ്യാർഥികളുമുണ്ട്. കിയേവിൽ ബങ്കറുകളിൽ അഭയം തേടിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ രാജ്യം റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. രക്ഷാ ദൗത്യത്തിൽ യുക്രൈനും ഇന്ത്യക്ക് പിന്തുണ നൽകും. രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ സജ്ജമാക്കാൻ വ്യോമയാനമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ഓപ്പറേഷൻ ഗംഗ വഴി കൂടുതൽ ഇന്ത്യക്കാരെ വേഗത്തിൽ തിരികെയെത്തിക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമം. റൊമേനിയയിലും ഹംഗറിയിലും എത്തിയവർക്കായി പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. മുംബൈയിൽ നിന്നും ദില്ലിയിൽ നിന്നും നാളെ കൂടുതൽ വിമാനങ്ങൾ യുക്രൈന്‍റെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് തിരിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here