റഷ്യക്കെതിരെ പോരാടാൻ ജയിൽവാസികളെ തുറന്ന് വിട്ട് യുക്രെയ്ൻ. സൈനികരായിരുന്ന കുറ്റവാളികളെയാണ് തുറന്ന് വിടുന്നതെന്ന് യുക്രെയ്ൻ ഔദ്യോഗികവൃത്തങ്ങൾ സ്ഥിരീകരിച്ചു.
സർവീസ് റെക്കോർഡ്, പോരാട്ട പരിചയം, പശ്ചാത്താപം എന്നിവ പരിഗണിച്ചാകും ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുക. ഇത് ഉയർന്ന തലത്തിൽ തീരുമാനിച്ച സങ്കീർണ്ണമായ വിഷയമാണെന്നാണ് പ്രോസിക്യൂട്ടർ ആൻഡ്രി സിൻയുക് വ്യക്തമാക്കിയത്.
വിട്ടയച്ച തടവുകാരിൽ ഒരാൾ മുൻ സൈനികനായ സെർജി ടോർബിൻ ആണെന്ന് സിൻയുക് പറഞ്ഞു. പൗരാവകാശ പ്രവർത്തകയും അഴിമതി വിരുദ്ധ പ്രചാരകയുമായ കാതറീന ഹാൻഡ്‌സിയൂക്കിനെ കൊലപ്പെടുത്തിയ കേസിൽ 2018ൽ ആറ് വർഷവും ആറ് മാസവും തടവ് ശിക്ഷയ്ക്ക് വിധിച്ച പ്രതിയാണ് ടോർബിൻ. സാധാരണക്കാരെ യുദ്ധക്കളത്തിലിറക്കി പ്രതിരോധം ശക്തമാക്കുകയാണ് യുക്രെയ്ൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here