വിദ്യാർത്ഥിനിയുടെ പീഡന പരാതി; സ്കൂൾ ഓഫ് ഡ്രാമ അധ്യാപകനെ സസ്പെൻഡ് ചെയ്തു

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമ ഡീൻ സുനിൽ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. കാലിക്കറ്റ് സർവകലാശാല വിസിയുടേത് ആണ് നടപടി. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സുനിൽ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്.

ഓറിയന്‍റേഷൻ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാർത്ഥിനിയെ താത്കാലിക അധ്യാപകനായ രാജ വാര്യർ ശാരീരികമായി ഉപദ്രവിച്ചിരുന്നു. തുടർന്ന് ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിക്ക് പിന്തുണയുമായി സുനിൽ കുമാർ എത്തി.

ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാൾ രാത്രികാലങ്ങളിൽ മദ്യപിച്ച് ലൈംഗിക ചുവയോടെ വിളിച്ച് സംസാരിച്ചുവെന്ന് വിദ്യാർത്ഥിനി പറയുന്നു. പെൺകുട്ടിയോട് കടുത്ത പ്രണയമാണെന്ന് ഇയാൾ പറയുകയും ചെയ്തു.

തുടർന്ന് ഇയാൾ പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. മാനസിക സമ്മർദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News