യുക്രൈൻ സൈനിക താവളത്തിന് നേരെ റഷ്യൻ പീരങ്കിപ്പട നടത്തിയ ആക്രമണത്തിൽ 70 ലധികം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈൻ തലസ്ഥാനമായ കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഖാർകീവിനും ഇടയിലുള്ള നഗരമായ ഒഖ്തിർകയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
യുക്രൈൻ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.പി.യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൈനിക താവളം സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം നിലംപരിശായി.
അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നതിന്റെ ചിത്രങ്ങൾ ഒഖ്തിർക മേഖലാ തലവൻ ദിമിത്രോ സീലിയസ്‌കി ടെലഗ്രാമിൽ പോസ്റ്റ് ചെയ്തു.ഞായറാഴ്ചയുണ്ടായ റഷ്യൻ പീരങ്കി ആക്രമണം തിങ്കളാഴ്ചയോടെയാണ് സ്ഥിരീകരിച്ചത്.
ആക്രമണത്തിനിടെ നിരവധി റഷ്യൻ സൈനികരും പ്രദേശവാസികളും കൊലപ്പെട്ടിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here