റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റഷ്യയുമായി രണ്ടാം വട്ട ചർച്ചയുണ്ടാകുമെന്ന് സ്ഥിരീകരിച്ച് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ സെലൻസ്കി.
അതേസമയം യുക്രൈന്‍ തലസ്ഥാനം കീവിന് സമീപം സ്ത്രീകളുടെ ആശുപത്രിക്ക് നേരെ റഷ്യയുടെ ഷെല്ലാക്രമണമെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടന്നത് ബുസോവ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്ക് നേരെയാണ്.
ആശുപത്രിക്കുള്ളില്‍ ഉണ്ടായിരുന്ന എല്ലാവരേയും ഒഴിപ്പിച്ചതായി ആശുപത്രി സിഇഒ അറിയിച്ചു. ഷെല്ലാക്രമണം നടന്നെങ്കിലും ആശുപത്രി കെട്ടിടത്തിന് തകരാറ് സംഭവിച്ചില്ലെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്.
എന്നാല്‍ റഷ്യ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചുവൊണ് യുക്രൈന്റെ ആരോപണം. യുക്രൈന്‍ സേനയുടേയും പൊലീസിന്റേയും യൂണിഫോം പോലും അവര്‍ നുഴഞ്ഞുകയറ്റത്തിനായി ദുരുപയോഗപ്പെടുത്തുന്നുവെന്നും എന്നാല്‍ യുക്രൈന്‍ സേന ഇതിനെ പ്രതിരോധിച്ചതായുമാണ് പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ അവകാശപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here