റഷ്യ-യുക്രൈന് യുദ്ധം രൂക്ഷമാകുന്നതിനിടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിക്കുന്നു. ബ്രെൻറ് ക്രൂഡിൻറെ വില ബാരലിന് 110 ഡോളറിന് മുകളിലായി. ഒരു മാസത്തിനിടെ ബ്രെൻറ് ക്രൂഡിൻറെ വിലയിൽ 22 ഡോളർ വർധനവാണ് ഉണ്ടായത്. 2014 ന് ശേഷം ക്രൂഡിൻറെ വില ഇത്രയും ഉയരുന്നത് ആദ്യമാണ്.
ഡബ്യുടിഐ ക്രൂഡിൻറെ വില 108 ഡോളർ പിന്നിട്ടു. അഞ്ച് ശതമാനം വർധനവാണ് ഡബ്യുടിഐ ക്രൂഡിൻറെ വിലയിലുണ്ടായത്. ബ്രെൻറ് 4.88 ശതമാനം ഉയർന്ന് 110.09 ഡോളറിലെത്തിയപ്പോൾ ഡബ്ല്യുടിഐ 5.06 ശതമാനം ഉയർന്ന് 108.64 ആയി. രണ്ടും ഏഴു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
റഷ്യക്കെതിരെ യൂറോപ്പ് കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെയാണ് എണ്ണവിലയും കുതിച്ച് ഉയരാൻ തുടങ്ങിയത്. റഷ്യയിൽ നിന്നുള്ള കയറ്റുമതി നിർത്തലാക്കുമെന്ന ആശങ്കയും ഇതിന് ആക്കം കൂട്ടി. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് റഷ്യ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here