180 വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്നും ഇന്ന് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
വൈകുന്നേരം 4 മണിയോടെ അവര്‍ കൊച്ചിയില്‍ എത്തിച്ചേരുമെന്നും യുക്രൈനില്‍ നിന്ന് എല്ലാ മലയാളികളും സുരക്ഷിതരായി തിരിച്ചെത്തുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുക്രൈനില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുവരാനായി ഇനിയും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.
അതേസമയം ബുക്കാറസ്റ്റിൽ നിന്ന് ഇന്നലെ രാത്രി (മാർച്ച് 1) ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എ 1 1942 വിമാനത്തിൽ 37 മലയാളി വിദ്യാർത്ഥികളാണുണ്ടായിരുന്നത്.
ഇതിലെ 36 വിദ്യാർത്ഥികൾ കേരള ഹൗസിലുണ്ട്. ഒരാൾ പ്രവാസി മലയാളിയാണ്. അദ്ദേഹത്തെ സ്വന്തം ചെലവിൽ അബുദബിയിലുള്ള മാതാപിതാക്കളുടെ അടുത്തേയ്ക്ക് അയച്ചു.
അതേസമയം യുക്രൈനില്‍ നിന്ന് 3 മലയാളി വിദ്യാർത്ഥികൾ കൂടി തിരുവനന്തപുരത്തെത്തി. മടങ്ങിയെത്താനായതില്‍ സന്തോഷമുണ്ടെന്ന് സഹോദരങ്ങളായ ദിഷനും ദിഷോനും. തങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് അധികം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.
ഭാഗ്യം കൊണ്ടാണ് റൊമേനിയന്‍ അതിര്‍ത്തി വഴി എയര്‍പോര്‍ട്ടിലേക്ക് നിന്ന് ബസ് കിട്ടിയത്. കേരള ഹൌസില്‍ എത്തിയപ്പോള്‍ നല്ല സ്വീകരണമായിരുന്നുവെന്നും യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം യുക്രൈനിൽ നിന്ന് 11 വിദ്യാർത്ഥികൾ കൂടി തലസ്ഥാനത്ത് എത്തി. 9 പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ആണ് തിരുവനന്തപുരത്ത് എത്തിയത്.
യുക്രൈനിലെ പോലെ ചിലവ് കുറഞ്ഞ വിദ്യാഭ്യാസം ഇന്ത്യയിൽ ലഭിച്ചിരുന്നുവെങ്കിൽ തങ്ങൾക്ക് നാട് വിട്ട് മറ്റൊരു ദേശത്ത് പഠിക്കാൻ പോകേണ്ടി വരില്ലായിരുന്നു എന്ന് മടങ്ങി എത്തിയ വിദ്യാർത്ഥികൾ കൈരളി ന്യൂസിനോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
180 students will be flown down from Delhi to Kochi in an @AirAsiaIndia chartered flight at 4 pm, by the Govt. of Kerala. We are ensuring that all Keralites repatriated from #Ukraine, reach back safe and sound. Those who are yet to register should do so with @Norka_Roots.
— Pinarayi Vijayan (@vijayanpinarayi) March 2, 2022
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here