യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന് വ്യോമസേന വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളാണ് ദൗത്യത്തിനായി റൊമാനിയയിലേക്ക് പുറപ്പെട്ടത്.
മരുന്നുകളും മറ്റു സഹായങ്ങളും സി17 വിമാനങ്ങൾ എത്തിക്കും. സഹായങ്ങളുമായി വിവിധ രാജ്യങ്ങളിലേക്കു പോകുന്ന സി17 വിമാനങ്ങൾ അവിടെ കുടുങ്ങിയ ഇന്ത്യക്കാരുമായി തിരിച്ചുവരാനാണ് പദ്ധതിയിടുന്നത്.
രക്ഷാദൗത്യം ഏകോപിപ്പിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയയിൽ എത്തിയിട്ടുണ്ട്.നിലവിൽ സ്വകാര്യ എയർലൈൻ കന്പനികളായ എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവ യുക്രൈന് അതിർത്തി രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി സർവീസ് നടത്തുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here