സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരിൽ നിന്ന് എൻ.ഐ.എ മൊഴിയെടുത്തു. കൊച്ചിയിലെ എൻ ഐ എ ആസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തിയാണ് ഇരുവരുടെയും മൊഴിയെടുത്തത്.
എം ശിവശങ്കറിൻ്റെ പുസ്തകത്തിലെ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്നാണ് സ്വപ്നയോടും സരിത്തിനോടും ഹാജരാകാൻ നിർദേശിച്ച് എൻ ഐ എ നോട്ടീസ് നൽകിയത്.
നേരത്തെ എൻ.ഐ.എ നൽകിയ കുറ്റപത്രത്തിൽ ശിവശങ്കറിൻ്റെ പേര് ഉൾപ്പെട്ടിരുന്നില്ല. എന്നാൽ,കോൺസുലേറ്റുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് നടക്കുന്നത് എം ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വപ്‌ന പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സ്വപ്ന, സരിത്ത് എന്നിവരിൽ നിന്നും എൻ ഐ എ വീണ്ടും മൊഴിയെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here