സി പി ഐ എം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. ബി ജെ പി തലശ്ശേരി മണ്ഡലം സെകട്ടറി പ്രജിത് എന്ന മൾട്ടി പ്രജിയാണ് അറസ്റ്റിലായത്. ഏഴ് പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ബി ജെ പി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷിന് പിന്നാലെയാണ് മണ്ഡലം സെക്രട്ടറി പ്രജിത് കൂടി അറസ്റ്റിലായത്.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് ന്യൂ മാഹി പെരുമുണ്ടേരി സ്വദേശി പ്രജിത് എന്ന മൾട്ടി പ്രജി.ഇതോടെ കൊലയാളി സംഘത്തിലെ മൂന്ന് പേർ പിടിയിലായി.
സി പി ഐ എം പ്രവർത്തകരായ കണ്ണിപ്പൊയിൽ ബാബു,കെ പി ജിജേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതിയാണ് പ്രജിത്.ആർ എസ് എസ് ഒളിസങ്കേതത്തിൽ നിന്നാണ് അന്വേഷണ സംഘം പ്രജിത്തിനെ പിടികൂടിയത്.
മൾട്ടി പ്രജി ഉൾപ്പെടെ ഹരിദാസ് വധക്കേസിൽ അറസ്റ്റിലായ ഏഴ് പ്രതികളെ തലശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ച പ്രതികളുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന മാധ്യമ പ്രവർത്തകരെ ബി ജെ പി പ്രവർത്തകർ തടഞ്ഞു.ഹരിദാസ് വധക്കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here