യുക്രൈനിൽ നിന്ന് പലായനം ചെയ്തത് 10 ലക്ഷം പൗരന്മാര്‍

റഷ്യൻ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോൾ പ്രാണരക്ഷാർഥം രാജ്യം വിട്ടോടിയത് 10 ലക്ഷം യുക്രേനിയൻ പൗരന്മാരാണെന്ന് ഐക്യരാഷ്ട്ര സഭ. ഇത് യുക്രൈനിലെ ജനസംഖ്യയുടെ രണ്ടുശതമാനം വരുമെന്ന് യു.എൻ.അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആറിന്റെ കണക്കുകൾ പറയുന്നു.

‘ഏഴ് ദിവസങ്ങൾക്കുള്ളിൽ യുക്രൈനിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് പത്തം ലക്ഷം അഭയാർത്ഥികൾ പലായനം ചെയ്യുന്നത് ഞങ്ങൾ കണ്ടതായി’ അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി ട്വിറ്ററിൽ കുറിച്ചു.

40 ലക്ഷത്തിലേറെ ജനങ്ങൾ യുക്രൈനിൽ നിന്ന് പാലായനം ചെയ്യുമെന്നായിരുന്നു യു.എൻ ഏജൻസി പ്രവചിച്ചിരുന്നത്.യുക്രൈനിലേത് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധിയാണെന്ന് യു.എൻ.എച്ച്സി.ആർ വക്താവ് ഷാബിയ മണ്ടു പറഞ്ഞു.

അതേ സമയം എട്ടാം ദിവസവും യുക്രൈനിൽ റഷ്യയുടെ യുദ്ധം തുടരുകയാണ്. കൂടുതൽ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് റഷ്യ നീങ്ങുന്നതെന്നാണ് അമേരിക്ക നൽകുന്ന മുന്നറിയിപ്പ്. ഇതിനിടെ റഷ്യ-യുക്രൈൻ രണ്ടാം ഘട്ട സമാധാന ചർച്ച ഇന്ന് നടക്കും.

ബെലാറൂസ് പോളിഷ് അതിർത്തിയിലാണ് ചർച്ച നടക്കുന്നത്. യുക്രൈനിൽ നിന്ന് റഷ്യ പിന്മാറണമെന്ന പ്രമേയം യു.എൻ പൊതുസഭ വൻ ഭൂരിപക്ഷത്തിൽ ഇന്നലെ പാസാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News