ഐ-ലീഗ് ചരിത്രത്തിലെ തങ്ങളുടെ ആദ്യവിജയം നേടി ശ്രീനിധി ഡെക്കാൻ. ഇന്ന് നടന്ന മത്സരത്തിൽ ട്രാവു എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ശ്രീനിധി തോൽപ്പിച്ചത്. ഇക്കുറി ഐ-ലീഗിലേക്ക് പുതിയതായെത്തിയ ടീമാണ് ശ്രീനിധി.
ബംഗാളിനെ നയ്ഹാതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ശ്രീനിധി ലീഡ് നേടി. കൊളംബിയൻ മുന്നേറ്റതാരം ഡേവിഡ് മുനോസാണ് വലകുലുക്കിയത്. മത്സരത്തിന്റെ 30-ാം മിനിറ്റിൽ ശ്രീനിധി ലീഡുയർത്തി. ഇക്കുറി വലനിറയ്ക്കാൻ അവസരം ലഭിച്ചത് നൈജരിയൻ സ്ട്രൈക്കർ ലൂയിസ് ഓഗാനയ്ക്കായിരുന്നു. എന്നാൽ മൂന്ന് മിനിറ്റിന് ശേഷം ട്രാവും തിരിച്ചടിച്ചു. ഉസ്ബകിസ്ഥാനിൽ നിന്നുള്ള മുന്നേറ്റതാരം അക്കോബിർ ടുറായേവാണ് വലുകുലുക്കിയത്. പക്ഷെ ഒരു ഗോൾ മടക്കിയതിന്റെ ആത്മവിശ്വാസം അധികം വൈകാതെ ട്രാവുവിന് നഷ്ടമായി. 41-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടി മുനോസ് ശ്രീനിധിയുടെ വിജയം കളി പാതി പിന്നിടും മുമ്പെ ഉറപ്പിച്ചുകഴിഞ്ഞു.
കഴിഞ്ഞ ക്രിസ്മസിന് പിറ്റേന്നാണ് 2021-22 ഐ-ലീഗ് സീസൺ കിക്കോഫ് ചെയ്തത്. എന്നാൽ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് പിന്നിലെ പല ടീമുകളുടേയും ക്യാംപുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ ജനുവരി ആദ്യം ഐ-ലീഗ് താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന് ഇന്നാണ് ലീഗ് പുനരാരംഭിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here