റഷ്യക്കെതിരെ യുഎന്‍ സുരക്ഷാസമിതിയില്‍ രൂക്ഷ വിമര്‍ശനം

സാപോറീഷ്യ ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ റഷ്യക്കെതിരെ യുഎന്‍ സുരക്ഷാസമിതിയില്‍ രൂക്ഷ വിമര്‍ശനം. അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തുന്നതെന്ന് അമേരിക്കയും സഖ്യകക്ഷികളും ആരോപിച്ചു. എന്നാല്‍, തങ്ങളല്ല ആക്രമണം നടത്തിയതെന്നാണ് റഷ്യന്‍ വാദം.

15 അംഗ യുഎന്‍ സുരക്ഷാസമിതിയില്‍ പ്രധാന രാജ്യങ്ങളെല്ലാം റഷ്യക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അ‍ഴിച്ചുവിട്ടത്. അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തുന്നതെന്നും ഇനി ഇത്തരമൊരു ആക്രമണത്തിന് റഷ്യ മുതിരരുതെന്നുമാണ് അമേരിക്കന്‍ സഖ്യരാജ്യങ്ങളുടെ പ്രതികരണം. 1986ല്‍ ചെര്‍ണോബില്ലില്‍ ഉണ്ടായ ആണവദുരന്തം ഇനി ആവര്‍ത്തിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

നടുക്കുന്ന മറ്റൊരു ആണവദുരന്തത്തില്‍ നിന്ന് തലനാരി‍ഴയ്ക്ക് ലോകം രക്ഷപ്പെട്ടുവെന്നായിരുന്നു യുഎന്നിലെ അമേരിക്കന്‍ അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡിന്‍റെ പ്രതികരണം.

യുക്രൈനിലെയും യൂറോപ്പിലാകെയുമുള്ള മനുഷ്യരുടെ ജീവിതങ്ങള്‍ക്ക് റഷ്യ ഭീഷണിയുയര്‍ത്തുകയാണെന്നും അവര്‍ വിമര്‍ശിച്ചു. പ്ലാന്‍റില്‍ നിന്ന് റഷ്യന്‍ സൈന്യം ഉടന്‍ പിന്തിരിയണമെന്നും വ്യോമനിരോധിതമേഖലയായി യുക്രൈന്‍റെ ആകാശത്തെ മാറ്റാനുള്ള തീരുമാനമെടുക്കണമെന്നും യുക്രൈന്‍ അംബാസഡര്‍ സെര്‍ജി ക്ലിസിറ്റ്സ്യ ആവശ്യപ്പെട്ടു.

ബ്രിട്ടീഷ്, ഫ്രഞ്ച് അംബാസഡര്‍മാരും വിമര്‍ശനമാവര്‍ത്തിച്ചു. റഷ്യന്‍ സൈന്യത്തിന് കീ‍ഴില്‍ സാപോറീഷ്യ ആണവനിലയത്തിലെ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

എന്നാല്‍, റഷ്യയുടെ യുഎന്‍ അംബാസഡര്‍ വാസിലി നെബന്‍സിയ പാശ്ചാത്യചേരിയുടെ വാദങ്ങളെല്ലാം നിഷേധിച്ചു. റഷ്യക്കെതിരായി നുണപ്രചരണം നടത്താനുള്ള യുക്രൈന്‍റെ മറ്റൊരു ശ്രമമാണ് ആക്രമണവാര്‍ത്തയെന്നും സാപോറീഷ്യയും പരിസരവും റഷ്യയുടെ സംരക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ ആണവനിലയങ്ങള്‍ പിടിച്ചെടുത്ത് യുക്രൈനെ ഊര്‍ജപ്രതിസന്ധിയിലേക്ക് തള്ളിവിട്ട് സമ്മര്‍ദ്ദം ചെലുത്താനാണ് റഷ്യന്‍ പടനീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News