റഷ്യയില്‍ ഫേസ്ബുക്കിനും ട്വിറ്ററിനും വിലക്ക്

യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നപ്പോള്‍ റഷ്യയില്‍ ഫേസ്ബുക്കിനും ട്വിറ്ററിനും വിലക്ക്. കൂടാതെ, റഷ്യയില്‍ പല പ്രമുഖ വാര്‍ത്താചാനലുകളും സംപ്രേഷണം നിര്‍ത്തിയിരിക്കുകയാണ്. നിലവില്‍, ബിബിസിയും സിഎന്‍എന്നുമാണ് റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. യുദ്ധവാര്‍ത്തകള്‍ക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് ഈ നടപടി സ്വീകരിച്ചത്.

യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ നടത്തുന്ന ശക്തമായ പോരാട്ടം സാമ്പത്തിക മേഖലയേയും ബാധിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഇന്റര്‍നെറ്റിന് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയെ മോശമാക്കുന്ന വാര്‍ത്തകളോട് പുടിന് താല്‍പര്യമില്ലാത്തതിനാല്‍ ഇത് പരക്കുന്നത് തടയാന്‍ രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ആദ്യം ട്വിറ്ററിലാണ് വിലക്ക് തുടങ്ങിയത്. പിന്നീട്, ഫേസ്ബുക്കും വിലക്കപ്പെട്ടിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here