ടാറ്റു പീഡനക്കേസിൽ പ്രതി സുജീഷിനെതിരെ കൂടുതൽ തെളിവുകൾ ഉണ്ടെന്ന് കൊച്ചി ഡിസിപി വിയു കുര്യക്കോസ്. സുജീഷിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. നിലവിൽ ചേരാനെല്ലൂർ പൊലിസിന്റെ കസ്റ്റഡിയിലാണ് പ്രതി ഉള്ളത്.
ഇന്നലെ രാത്രിയാണ് കൊച്ചി ഇങ്ക്ഫക്ടഡ് ടാറ്റൂ കട ഉടമ സുജീഷ് പൊലിസിനു മുന്‍പില്‍ കീഴടങ്ങിയത്. കേസില്‍ തനിക്ക് പരാതിക്കാരെ പരിചയമില്ലെന്നാണ് സുജീഷ് പറഞ്ഞിരുന്നത്. എന്നാല്‍ സുജീഷിനെതിരെ കൂടുതൽ തെളിവുകൾ ഉണ്ടെന്ന് കൊച്ചി ഡിസിപി വിയു കുര്യക്കോസ് പറഞ്ഞു.
പ്രതി സുജീഷിനെ ഇടപ്പള്ളി കുന്നുമ്പുറത്തുള്ള ഇങ്ക്ഫക്ടഡ് ടാറ്റൂ കടയിലെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി. നിലവില്‍ ആറു യുവതികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. കൂടുതൽ പരാതി വന്നാൽ നടപടി ഉണ്ടാകുമെന്നും ഡിസിപി വ്യക്തമാക്കി. ഇത്തരം ടാറ്റു കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നിലവില്‍ പൊലിസ് അന്വേഷണം നടക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here