‘ഡാഡി അച്ഛാച്ചനെയോ നാനിയെയോ കണ്ടോ? അവരെ കണ്ടാൽ എന്നെകുറിച്ച് അവരോട് പറയണേ’; കുഞ്ഞ് അല്ലിയുടെ കത്ത്

സിനിമലോകത്ത് പിന്നണിയിലും മുന്നണിയിലും ഏറ്റവും സജീവമായിട്ടുള്ള താര ദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ഇരുവരോടുമുള്ള സ്നേഹം മകള്‍ അലംകൃതയോടും ആരാധകര്‍ക്കും സിനിമസ്നേഹികള്‍ക്കുമുണ്ട്. പൃഥ്വിയുടേയും സുപ്രിയയുടേയും സമൂഹമാധ്യമങ്ങളിലൂടെ അല്ലി എന്ന് വിളിപ്പേരുള്ള അലംകൃതയെ എല്ലാവര്‍ക്കും സുപരിചിതമാണ്.

എഴുത്തിൽ മിടുക്കിയായ അല്ലിയുടെ കുട്ടി കവിതകൾ സുപ്രിയ മുൻപ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ, സുപ്രിയയുടെ അച്ഛന്, സ്വന്തം അപ്പൂപ്പന് അല്ലിമോൾ എഴുതിയ കത്താണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ആണ് സുപ്രിയയുടെ അച്ഛൻ വിജയ് കുമാര്‍ മേനോന്‍ അന്തരിച്ചത്.

“ഹായ് ഡാഡി, ഡാഡിയ്ക്ക് സ്വർഗത്തിൽ വളരെയധികം സുഖമാണെന്ന് കരുതുന്നു. ഡാഡി നാനി (സുപ്രിയയുടെ അമ്മുമ്മ) യെ കാണുകയോ സംസാരിക്കുകയോ ചെയ്തോ? നമ്മൾ ഒരുമിച്ചുണ്ടായിരുന്ന സമയം എന്നും എന്റെ മനസ്സിൽ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. ലോകത്തിലെ ഏറ്റവും നല്ല ഡാഡി ആയിരുന്നതിന് നന്ദി. ഡാഡി, അച്ഛാച്ചനെയോ നാനിയെയോ കണ്ടോ? അവരെ കണ്ടാൽ എന്നെകുറിച്ച് അവരോട് പറയണേ. എനിക്കറിയാം എന്റെ കുരുത്തക്കേടൊക്കെ കാണുന്നുണ്ടെന്ന്. ഞാൻ കളിക്കുമ്പോൾ ചിരിക്കുന്നുണ്ടെന്ന് കരുതുന്നു. ഇനിയും ഞാൻ കുറെ കുറെ കത്തുകൾ എഴുതും. ഐ ലവ് യൂ, ബൈ ഡാഡി, ഞാൻ മറന്നു, എനിക്ക് ഒരു ചെറിയ പാട്ട് പാടാനുണ്ട്. ഡാഡി ഡാഡി ഡാഡി.. ഡാഡി ഡാഡി ഡാഡി.. ബൈ ഡാഡി!!” അല്ലി ഡയറിയിൽ കുറിച്ചു.

അടുത്തിടെ ക്രിസ്മസ് ദിനത്തിൽ അല്ലിയുടെ കവിതകളുടെ സമാഹാരം പൃഥ്വിയും സുപ്രിയയും സമ്മാനമായി നൽകിയിരുന്നു. ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോംസ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സുപ്രിയയുടെ പിതാവിനുള്ള സമർപ്പണമായിരുന്നു. അല്ലിക്ക് പിതാവിനോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും വൈകാരികമായ കുറിപ്പിലൂടെ സുപ്രിയ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News