ടാറ്റൂ പീഡന കേസിൽ അറസ്റ്റിലായ പ്രതി സുജീഷിനെ റിമാൻഡ് ചെയ്തു. ചേരാനല്ലൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസിലാണ് റിമാൻഡ് ചെയ്തത്. പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ കൂടി ഉടൻ അറസ്റ്റ് രേഖപെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
അതിന് ശേഷമാകും പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. അതേസമയം പരാതിക്കാരുടെ രഹസ്യമൊഴി വരും ദിവസങ്ങളിൽ മജിസ്ട്രേറ്റിന് മുമ്പാകെ രേഖപെടുത്തിയേക്കും. ഇതിനായുള്ള അപേക്ഷ പൊലീസ് നൽകിയിട്ടുണ്ട്. സുജീഷിനെ ടാറ്റൂ ഷോപ്പിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here