പാലക്കാട് ഉമ്മിനിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു. തൃശൂർ അകമലയിലെ വനം വകുപ്പ് ചികിത്സാകേന്ദ്രത്തിൽ പരിചരണത്തിൽ ആയിരുന്നു പുലിക്കുട്ടി. ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് ഉച്ചക്ക് ശേഷമാണ് മരണം സംഭവിച്ചത്.
മണ്ണുത്തി വെറ്റിനറി കോളേജിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ.വനപാലകരുടെ പരിചരണത്തിൽ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു.
എന്നാല്‍ പുലി കുഞ്ഞിനു കുറച്ച് ദിവസങ്ങളായി ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി ഒമ്പതിനായിരുന്നു പാലക്കാട് ഉമ്മിനിയിലെ പൂട്ടിയിട്ട വീട്ടില്‍ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്.
കുട്ടികളില്‍ ഒന്നിനെ മാത്രം തള്ളപുലികൊണ്ടുപോയതിനാല്‍ രണ്ടാമത്തെ കുഞ്ഞിനെ തൃശ്ശൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. രണ്ട് വര്‍ഷം സംരക്ഷണ കേന്ദ്രത്തില്‍ വളര്‍ത്തി പുലികുഞ്ഞിനെ വനത്തിലേക്ക് തുറന്നുവിടാം എന്നായിരുന്നു വനവകുപ്പ് പദ്ധതിയിട്ടിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here