തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗായത്രിയെ കൊലപ്പെടുത്തിയ പ്രവീണിനോട് ബന്ധു സംസാരിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്. ഗായത്രിക്ക് ഫോണ്‍ കൊടുക്കില്ലെന്ന് പറയുന്ന പ്രവീണ്‍ ഗായത്രിയെ കെട്ടിയത് താനാണെന്നും മറുപടി പറയുന്നുണ്ട്.
ഗായത്രിയെ കൊലപ്പെടുത്തിയ പ്രവീണിനോട് ബന്ധു സംസാരിക്കുന്നതാണ് പുറത്തായത്. ഗായത്രിയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ എടുത്തത് പ്രവീണ്‍ ആണ്. നിരവധി പ്രാവശ്യം വിളിച്ചിട്ടും മകള്‍ക്ക് പ്രവീണ്‍ ഫോണ്‍ നല്‍കിയില്ലെന്ന് ഗായത്രിയുടെ അമ്മ പറഞ്ഞിരുന്നു.
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പ്രവീണിന്റെ മൊഴി ഇന്നലെ പുറത്ത് വന്നിരുന്നു. നഗരത്തിലെ പള്ളിയിൽ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കെത്താനുണ്ടായ പ്രകോപനമെന്ന് പ്രവീൺ പറഞ്ഞു.
ഗായത്രിയെ കൊലപ്പെടുത്താൻ പ്രവീൺ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഒരുമിച്ച് മരിക്കാമെന്ന് ഗായത്രിയെ പ്രവീൺ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ ഗായത്രിയെ കഴുത്തിൽ കുരുക്കിട്ട ശേഷം മുറുക്കി കൊലപ്പെടുത്തുകയായിരുന്നു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here