യുക്രൈനില്‍ നിന്ന് ഇന്ന് 734 പേര്‍ കേരളത്തിലെത്തി; മുഖ്യമന്ത്രി പിണറായി വിജയന്‍

യുക്രൈയിന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തേക്ക് എത്തിയവരില്‍ കൂടുതല്‍ പേരെ ഇന്നു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഇതുവരെ 734 പേര്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഡെല്‍ഹിയില്‍നിന്ന് 529 പേരെയും മുംബൈയില്‍നിന്ന് 205 പേരെയും ഇന്നു നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

യുക്രൈയിന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തേക്ക് എത്തിയവരില്‍ കൂടുതല്‍ പേരെ ഇന്നു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞു. ഇന്ന് ഇതുവരെ 734 പേര്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഡെല്‍ഹിയില്‍നിന്ന് 529 പേരെയും മുംബൈയില്‍നിന്ന് 205 പേരെയും ഇന്നു നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇതോടെ ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞവരുടെ ആകെ എണ്ണം 2816 ആയി.

ഡെല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂള്‍ ചെയ്ത രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്നു പുലര്‍ച്ചെ കൊച്ചിയില്‍ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തില്‍ 178പേരും 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 173 പേരുമുണ്ടായിരുന്നു. ഇന്നു ഡെല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു ഷെഡ്യൂള്‍ ചെയ്ത ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേത് വൈകിട്ട് 6.30ന് എത്തി. ഇതില്‍ 178 യാത്രക്കാര്‍ ഉണ്ടായിരുന്നു. രാത്രി ഒരു ചാര്‍ട്ടേഡ് വിമാനം കൂടി ഡെല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്ക് എത്തുന്നുണ്ട്. വൈകിട്ട് 7 മണിക്ക് ഡെല്‍ഹിയില്‍നിന്നു പുറപ്പെട്ട ഈ വിമാനത്തില്‍ 158 യാത്രക്കാര്‍ ഉണ്ട്.

മുംബൈ വിമാനത്താവളം വഴി ഇന്ന് 227 വിദ്യാര്‍ത്ഥികള്‍ എത്തി. ഇതില്‍ 205 പേരെയും കേരളത്തില്‍ എത്തിച്ചു. വിദ്യാര്‍ത്ഥികളെ അവരുടെ സ്വദേശങ്ങളോട് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയില്‍നിന്നു നാട്ടില്‍ എത്തിക്കുന്നതിനു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് എത്തിയവരില്‍ കണ്ണൂരിലേക്കുള്ള ഒമ്പതു വിദ്യാര്‍ത്ഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാര്‍ത്ഥികളും നാളെ പുലര്‍ച്ചെയോടെ കേരളത്തില്‍ എത്തും.

യുക്രെയിനിലെ സുമി അടക്കമുള്ള സ്ഥലങ്ങളില്‍നിന്നു മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ഇനിയും നാട്ടിലേക്ക് എത്തിക്കേണ്ടതുണ്ട്. രക്ഷാദൗത്യം സംബന്ധിച്ച് എംബസി നല്‍കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുകയും കൃത്യമായി പാലിക്കുകയും വേണം. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം എല്ലാവര്‍ക്കും നാട്ടിലെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News