യുക്രൈനിൽ നിന്നും തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി.
ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പഠനം മുടങ്ങി തിരിച്ചു വരുന്നത്. ഇത് ഗൗരവമായി കാണണം. വിദ്യാഭ്യാസ വായ്‌പ്പാ എങ്ങിനെ തിരിച്ചടക്കും എന്ന ആശങ്കയിലാണ് പലരും.
കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ കോർപറേറ്റുകൾക്കുവേണ്ടി പത്തു ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയത്. ആ പരിഗണ വിദ്യാര്‍ത്ഥികള്‍ക്കും കിട്ടണം. ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും യെച്ചുരി ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here