പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവം; ദൃശ്യങ്ങൾ പുറത്ത്‌

കൊച്ചി പള്ളുരുത്തിയില്‍ പിഞ്ചുകുഞ്ഞിനെ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയത് ഹോട്ടലില്‍ മുറിയെടുത്ത ശേഷം. കുഞ്ഞുമായി അമ്മൂമ്മയും സുഹൃത്ത് ജോണ്‍ ബിനോയ് ഡിക്രൂസും ഹോട്ടലിലെത്തുന്നത് സിസിടിവി ദൃശ്യങ്ങള്‍ വിലയിരുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

തിങ്കളാഴ്ച കുഞ്ഞിനെയും കൊണ്ട് ധൃതിയില്‍ ഇരുവരും പുറത്തുപോകുന്നത് കണ്ട് കാരണം അന്വേഷിച്ച ഹോട്ടല്‍ ജീവനക്കാരോട് കുഞ്ഞിന് ശ്വാസം മുട്ടാണെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്.

ലിസി ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകുകയാണെന്നാണ് ജീവനക്കാരോട് പറഞ്ഞിരുന്നത്. മരിച്ച കുഞ്ഞിന്റെ സഹോദനും ഹോട്ടലില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

രണ്ട് കുട്ടികളേയും കൊണ്ട് അമ്മൂമ്മയും സുഹൃത്തും ഹോട്ടല്‍ ജീവനക്കാരോട് സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. രണ്ട് ദിവസമാണ് ഇവര്‍ ഹോട്ടലില്‍ താമസിച്ചിരുന്നത്.

സംഭവത്തില്‍ അമ്മൂമ്മയുടെ 27 വയസ്സുകാരനായ ആണ്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്.

മുക്കിക്കൊന്ന കുഞ്ഞിനെ ഇവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News