കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ അമ്മൂമയുടെ കാമുകൻ വെള്ളത്തിൽ മുക്കിക്കൊന്നു. കലൂരിലെ ഹോട്ടൽ മുറിയിൽ വച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ കാമുകൻ ജോൺ ബിനോയിയെ പോലിസ് അറസ്റ്റ് ചെയ്തു.
കലൂരിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ വച്ചാണ് ഒന്നര വയസുകാരി നോറ മരിയയെ അമ്മുമയുടെ കാമൂകൻ ജോൺ ബിനോയി ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുന്നത്. ചൊവാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. അമ്മ വിദേശത്തായതിനെ തുടര്‍ന്ന് പിതാവായിരുന്നു നോറയേയും സഹോദരനേയും നോക്കിയത്. എന്നാല്‍ പിതാവിന് അപകടത്തില്‍ പരിക്കേറ്റതോടെ ഇരുവരെയും നോക്കാന്‍ അമ്മൂമ സിപ്സിയെ ഏല്‍പ്പിച്ചു. ശനിയാഴ്ച്ച രാത്രിയാണ് അമ്മൂമ സിപ്സിയും കാമുകന്‍ ജോൺ ബിനോയും ചേര്‍ന്ന് ഭാര്യാ ഭര്‍ത്താവ് എന്ന വ്യാജേനെ രണ്ട് കുട്ടികളുമായി കലൂരിലെ ഹോട്ടലിലെത്തിയതെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. പിന്നിട് പോസ്റ്റ് മാര്‍ട്ട റിപ്പോപര്‍ട്ടിലാണ് വെള്ളം അകത്ത് ചെന്നാണ് കുട്ടി മരണപ്പെട്ടതെന്ന് കണ്ടെത്തുന്നത്. എറണാകുളം നോര്‍ത്ത് പോലിസ് നടത്തിയ അന്വേഷണത്തില്‍ കാമൂകൻ ജോൺ ബിനോയിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. കൊലപാതക സമയത്ത് അമ്മൂമ സിപ്സി ഹോട്ടല്‍ മുറിയില്‍ ഇല്ലായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ ശിശുക്ഷേമ സമിതി അന്വേഷണ നടത്തുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്‍ഡ് കെഎസ് അരുണ്‍ കുമാര്‍ പറഞ്ഞു.
അമ്മൂമ സിപ്സിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യം പോലിസ് അന്വേഷിച്ച് വരികയാണ്. സിപ്സി നേരത്തെ ജോണ്‍ ബിനോയ് തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും. ജോണ്‍ ബിനോയിയുമായുള്ള ബന്ധം നഷ്ടപ്പെടുത്താതിരിക്കാനാണ് സിപ്സി ഇയാള്‍ക്കതിരെ പീഡന പരാതി നല്‍കിയതെന്നുമാണ് പോലിസ് സംശയിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here