പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തോറ്റു

ആം ആദ്മി തരംഗം ആഞ്ഞ് വീശിയ പഞ്ചാബില്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തോറ്റു. പാട്യാല മണ്ഡലത്തില്‍ ആംആദ്മി സ്ഥാനാര്‍ത്ഥി അജിത് പാല്‍ സിങ് കോഹ്ലിയോടാണ് ക്യാപ്റ്റന്‍ പരാജയം സമ്മതിച്ചത്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥി ഹര്‍പാല്‍ ജുനേജയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഷ്ണു ശര്‍മ്മയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ക്യാപ്റ്റന്‍.

കോണ്‍ഗ്രസുമായി പിരിഞ്ഞ് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചാണ് അമരീന്ദര്‍ ഇത്തവണ മത്സരത്തിനിറങ്ങിയത്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന ക്യാപ്റ്റന്റെ പാര്‍ട്ടി ബിജെപി സഖ്യ കക്ഷിയാണ്. സ്വന്തം തട്ടകമായ പഞ്ചാബില്‍ കോണ്‍ഗ്രസ് നിലംപറ്റെ തകര്‍ന്നിരിക്കുന്ന കാഴ്ചക്കാണ് ദേശീയ രാഷ്ട്രീയം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. എക്സിറ്റ് പോളുകള്‍ ആപ്പിനൊപ്പമായിരുന്നെങ്കിലും പ്രതീക്ഷയില്‍ തന്നെയായിരുന്നു കോണ്‍ഗ്രസ്.

എന്നാല്‍ തുടക്കം മുതലെ എഎപി ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പാര്‍ട്ടി കുറഞ്ഞത് 90 സീറ്റുകളിലും അകാലിദളും കോണ്‍ഗ്രസും യഥാക്രമം 8, 13 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ഈ ഭൂരിപക്ഷം നിലനിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞാല്‍, ലീഡുകള്‍ കാണിക്കുന്നതുപോലെ, സംഗ്രൂര്‍ എം.പി ഭഗവന്ത് മന്‍ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയാകും. എ.എ.പിക്ക് പഞ്ചാബ് ജയിക്കാനായാല്‍ ഡല്‍ഹിക്ക് പുറത്ത് അരവിന്ദ് കേജ്രിവാളിന്റെ ആദ്യ വലിയ വിജയമായിരിക്കും ഇത്. അതേസമയം ഭരണകക്ഷിയായ കോണ്‍ഗ്രസിന് ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News