നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം 18ന് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം 18 ന് സമര്‍പ്പിക്കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചു. അതേസമയം, മാധ്യമങ്ങള്‍ രഹസ്യ വിചാരണ നിര്‍ദേശം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിലീപ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 24ലേയ്ക്ക് മാറ്റി.

നടിയെ ആക്രമിച്ച കേസില്‍, സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തുടരന്വേഷണം മാര്‍ച്ച് 1 നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു വിചാരണക്കോടതി ആദ്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.ഇതിനിടെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയ കോടതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏപ്രില്‍ 15 വരെ സമയം അനുവദിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ കേസ് വീണ്ടും പരിഗണിച്ച വിചാരണക്കോടതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമയം നീട്ടി നല്‍കുകയായിരുന്നു.

ഏപ്രില്‍ 18നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതേ സമയം, മാധ്യമങ്ങള്‍ രഹസ്യ വിചാരണ നിര്‍ദ്ദേശം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിലീപ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 24ലേയ്ക്ക് മാറ്റി. ഇതിനിടെ വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News