സംസ്ഥാനത്ത് പുതിയ നാല് സയൻസ് പാർക്കുകൾ വരുന്നു. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. 1000 കോടി രൂപ മുതൽ മുടക്കിലാണ് സയൻസ് പാർക്കുകൾ വരുന്നത്.
തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സമീപമാണ് സയൻസ് പാർക്കുകൾ ആരംഭിക്കുക. ഡിജിറ്റൽ സർവകലാശാലയ്ക്കു സമീപം ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിക്കും. ഓരോ സയൻസ് പാർക്കും 200 കോടി രൂപ മുതൽ മുടക്കിലുള്ളതും 10 ലക്ഷം ച.അടി വിസ്തീർണമുള്ളതായിരിക്കും. പിപിപി മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കുക.
മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. പദ്ധതിക്കായി ഉപകരണ സംഭരണ ഫണ്ട് രൂപീകരിക്കും.
മൊത്തത്തിലുള്ള ക്രമീകരണം ചെയ്യുന്നതിനായി കേരള സയൻസ് പാർക്ക് കമ്പനി ലിമിറ്റഡ് എന്നപേരിൽ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കും. ആഗോള ശാസ്ത്രോത്സവത്തിന് നാല് കോടി രൂപ മാറ്റിവയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here