നാലുമാസം മുൻപ് കടലോര മേഖലയിൽ വിരുന്നെത്തിയ വാനരന്റെ വികൃതി നാട്ടുകാർക്ക് വിനയാകുന്നു. കോവിൽത്തോട്ടം 132 പ്രദേശത്താണ് വാനരന്റെ ശല്യം കൊണ്ട് പ്രദേശവാസികളുടെ പൊറുതി മുട്ടുന്നത്. ആദ്യ കാലങ്ങളിൽ ഫല വൃക്ഷങ്ങളിൽ നിന്നു കായ്കനികൾ തിന്നു തീർക്കുന്നതായിരുന്നു കുരങ്ങന്റെ വിനോദം. എന്നാൽ അടുത്തിടെയായി വികൃതി അടുക്കളകളിലും വഴിയാത്രക്കാർക്കു നേരെയും ആയതോടെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നാട്ടുകാർ.
മൊബൈൽ ഫോണുകൾ, ടിവിയുടെ റിമോട്ട് തുടങ്ങിയവ എടുത്ത് കൊണ്ട് മരച്ചില്ലുകളിൽ കയറിയിരുന്നു തല്ലിപ്പൊട്ടിച്ച് എറിഞ്ഞു കൊടുക്കുക, അടുക്കളയിൽ നിന്നും ഭക്ഷ്യവസ്തുക്കളും പൊടി വർഗങ്ങളും എടുത്ത് ഭക്ഷിക്കുക, വീടുകളിലെ മുകളിലെ വാട്ടർ ടാങ്കുകളിൽ മൂടി തുറന്ന് ഉള്ളിലിറങ്ങി കുളിക്കുക, വഴിയാത്രക്കാരെ പിന്നാലെ ചെന്ന് പുറത്തടിക്കുക തുടങ്ങിയ വികൃതികളാണ് വാനരൻ വിനോദമാക്കിയിട്ടുള്ളത്. നഖം കൊണ്ടതിനെത്തുടർന്ന് ഒട്ടേറെപ്പേർ ചികിത്സ തേടിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here