തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിക്കെ പ്രതി മരണപ്പെട്ട സംഭവത്തില്‍ പൊലീസ് മർദ്ദനം ഏറ്റിട്ടില്ലെന്ന് സഹപ്രതികളുടെ മൊഴി പുറത്ത് . മൊഴി നൽകിയത് സദാചാര ആക്രമണത്തിന് കസ്റ്റഡിയിൽ എടുത്ത നാല് പ്രതികള്‍. ഡിസംബർ 1ന് പ്രതികൾ മജിസ്ട്രേറ്റിന് നൽകിയ മൊഴിയാണ് പുറത്തായത്.
തിരുവല്ലത്ത് ജഡ്ജികുന്നില്‍ ദമ്പതികളെ ആക്രമിച്ചതിനെ തുടര്‍ന്നാണ് മരണപ്പെട്ട സുരേഷ് അടക്കമുളള അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയതത്. ഇതില്‍ സുരേഷിനൊപ്പം കസ്റ്റഡിയില്‍ എടുത്ത പ്രതികളായ ബിജു.വിനീത്,രാജേഷ് രാജേഷ് കുമാർ എന്നിവർ മജിസ്ട്രേറ്റിന് നൽകിയ മൊഴിയാണ് കൈരളി ന്യൂസിന് ലഭിച്ചത്.
തങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിലോ പോലീസ് കസ്റ്റഡിയല്‍ വെച്ചോ മര്‍ദ്ദനം ഏറ്റിട്ടില്ലെന്ന് മൊഴി നല്‍കിയത്. കസ്റ്റഡിയില്‍ ഇരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുരേഷ് മരണപ്പെട്ടത് എന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. സുരേഷിനൊപ്പം കസ്റ്റഡിയലെടുത്ത പ്രതികള്‍ക്ക് മര്‍ദ്ദനം ഏറ്റിരുന്നില്ല എന്ന പ്രതികളുടെ മൊഴി കേസന്വേഷണത്തില്‍ നിര്‍ണ്ണായകമാണ് .
എന്നാല്‍ മരണപ്പെട്ട സുരേഷിന്‍റെ ദേഹത്ത് കണ്ട ചതവുകളെ പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. സദാചാര ആക്രമണം ഉണ്ടായ ഘട്ടത്തില്‍ പോലീസിനെ കണ്ട് പ്രതികള്‍ കുന്നിന് മുകളിലൂടെ ഒാടിയിരുന്നതായി പറയപ്പെടുന്നു .അതിന്‍റെ വീഴ്ച്ചയില്‍ പറ്റിയതാണോ മുറിവുകള്‍ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here