മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ വീണ്ടും ലൈഗീകാതിക്രമ പരാതി

പീഡനക്കേസിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി. ആസ്ത്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയാണ് ഏറ്റവും ഒടുവില്‍ പരാതി നല്‍കിയത്.

ഇ മെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് കേസെടുത്തു. ഇതോടെ അനീസ് അൻസാരിക്ക് എതിരെയുള്ള കേസുകളുടെ എണ്ണം നാലായി. കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന നാല് സ്ത്രീകളുടെ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മീ ടൂ ആരോപണം ഉയർന്നതിന് പിന്നാലെ ഒളിവിൽപോയ അൻസാരിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളുടെ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യം വിട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. രാജ്യത്തെ എയർപോർട്ടുകളിൽ ലുക്കൗട്ട് സർക്കുലർ നൽകുമെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയില്‍ ടാറ്റു ചെയ്യുന്ന സുജേഷിനെതിരെ പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് മേക്കപ് ആര്‍ട്ടിസ്റ്റ് അനീസിനെതിരെ വെളിപ്പെടുത്തലുണ്ടായത്.

വിവാഹ മേക്കപ്പിനിടെയുണ്ടായ അതിക്രമത്തിനെതിരെ അപ്പോള്‍ തന്നെ പരാതി നല്‍കാതിരുന്നത് വിവാഹം മുടങ്ങുമോ എന്ന പേടി കൊണ്ടാണെന്ന് പരാതിക്കാരികളില്‍ ചിലര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here