സിൽവർ ലൈൻ പദ്ധതി ഏത് വിധേനയും ഇല്ലാതാക്കണമെന്നാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ എടുത്തപ്പോൾ അതുകൊണ്ട് ഇത്രയും ഗുണം ഉണ്ടാകും എന്ന് കരുതിയില്ല.
കെ റെയിലിനായി ചർച്ച നടത്തിയത് സമൂഹത്തിന് വേണ്ടാത്തവരെ ഉൾപ്പെടുത്തി നടത്തിയത് എന്നതാണ് പ്രതിപക്ഷ ആക്ഷേപം. നമ്മുടെ സമൂഹത്തിന്റെ ആകെ അംഗീകാരം ലഭിച്ചവരെയാണ് ചർച്ചയ്ക്ക് വിളിച്ചത്.
പ്രകടന പത്രിക തയ്യാറാക്കാനും ഇതുപോലെ ചർച്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഇതൊരു സംവേദനത്തിന്റെ രീതിയാണ്.പദ്ധതിയിൽ ഒരു തരത്തിലെ ആശങ്കയ്ക്കും ഇടയില്ലെന്നും എത്രയും വേഗം പൂർത്തിയാക്കണം എന്നതുമാണ് ചർച്ചയിൽ നിന്നും മനസിലായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here