യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്തുകഴിയുന്ന നിമിഷ പ്രിയക്കായി നൽകിയ ഹർജിയിൽ കേന്ദ്രത്തോട് നിലപാട് തേടി ദില്ലി ഹൈക്കോടതി. ജസ്റ്റിസ് കാമേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വധശിക്ഷ തടയാനുള്ള നീക്കത്തെ ഇന്ന് കോടതി വാക്കാൽ പിന്തുണച്ചു. ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് നാളെ അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയെ സനായിലെ കോടതി വധശിക്ഷക്ക് വിധിച്ചത്.
നിമിഷ പ്രിയക്ക് വേണ്ടി സേവ് നിമിഷ ഫോർ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് കോടതിയെ സമീപിച്ചത്. തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അതിനിടെ നിമിഷ പ്രിയ എഴുതിയ കത്തും പുറത്തുവന്നു. കൊലപാതകത്തിൽ പങ്കില്ലെന്നും നിരപരാധിയാണെന്നും കത്തിൽ നിമിഷ പ്രിയ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here