വാദപ്രദിവാദങ്ങളുടെ വേദിയായി സഭ. മന്ത്രി വി ശിവന്‍കുട്ടിയും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മില്‍ വാഗ്വാദമുണ്ടായി. സഭയിലെ പെരുമാറ്റം പഠിപ്പിക്കാന്‍ യോഗ്യനാണ് ശിവന്‍കുട്ടിയെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞപ്പോൾ ഗുരുതുല്ല്യനായി കാണുന്നതില്‍ നന്ദിയെന്നും ന്യായമായ കാര്യത്തിനാണ് സഭയിൽ അന്ന് പ്രതിഷേധിച്ചതെന്നും ശിവന്‍കുട്ടി മറുപടിനൽകി.
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസില്‍ അടിയന്തരപ്രമേയത്തിനായുള്ള പ്രതിപക്ഷത്തിന്‍റെ ആവശ്യം സ്പീക്കര്‍ തള്ളി. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് സ്പീക്കര്‍ അറിയിച്ചു. കേസില്‍ കുറ്റപത്രം സമർപ്പിച്ചിതാണെന്നും വിചാരണ നടക്കാനിരിക്കുകയായതിനാല്‍ അടിയന്തര പ്രാധാന്യമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങി. ഇതിനിടെയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനും മന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍ വാഗ്വാദമുണ്ടായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here