പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് രാജി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു പിന്നാലെ പിസിസി അധ്യക്ഷന്മാരോട് സ്ഥാനമൊഴിയാന്‍ സോണിയാ ഗാന്ധി നിര്‍ദേശിച്ചിരുന്നു. “കോൺഗ്രസ് അധ്യക്ഷ ആഗ്രഹിച്ചതുപോലെ ഞാൻ എന്‍റെ രാജിക്കത്ത് അയച്ചു”- രാജിക്കത്തിന്‍റെ പകർപ്പ് സഹിതം സിദ്ദു ട്വിറ്ററിൽ കുറിച്ചു.
As desired by the Congress President I have sent my resignation … pic.twitter.com/Xq2Ne1SyjJ
— Navjot Singh Sidhu (@sherryontopp) March 16, 2022
സംസ്ഥാനങ്ങളിലെ കോൺഗ്രസ് യൂണിറ്റുകളുടെ പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ഇന്നലെ വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ പിസിസി പ്രസിഡന്‍റുമാരോട് രാജിവെയ്ക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്.
തോൽവിയുടെ ഉത്തരവാദിത്തം പിസിസി അധ്യക്ഷന്മാരുടെ തലയിൽ കെട്ടിവയ്ക്കുകയാണ് കോൺഗ്രസ്. തോറ്റ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷൻമാരോട് രാജി വെക്കാൻ ഇന്നലെ നിർദേശം നൽകി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി.യുപി,പഞ്ചാബ്,ഗോവ,ഉത്തരാഖണ്ഡ്,മണിപ്പൂർ പിസിസി അധ്യക്ഷന്മാരോടാണ് രാജി ആവശ്യപ്പെട്ടത് പാർട്ടി പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് വാക്താവ് രൺദീപ് സിങ് സുർജെവാല പറഞ്ഞു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സിദ്ദുവടക്കമുള്ളവർക്ക് ഇതോടെ സ്ഥാനം നഷ്ടമാകും. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണംനിലനിന്നിരുന്ന ഏക സംസ്ഥാനമായ പഞ്ചാബിൽ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയിരുന്നത്.
പിസിസി അധ്യക്ഷൻ സിദ്ദുവും മുഖ്യമന്ത്രി ആയിരുന്ന ചരൺജിത് സിങ് ചന്നി അടക്കമുള്ളവർ തോറ്റിരുന്നു. കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരുമെന്നും സംഘടനാപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അവർക്ക് അധികാരമുണ്ടെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി പറഞ്ഞു.
അതേസമയം, കോൺഗ്രസ് നേതാവ് കപിൽ സിബലിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. കപിൽ സിബൽ കോൺഗ്രസ് പാരമ്പര്യമുളള നേതാവെല്ലെന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രസ്താവന. കോൺഗ്രസിന്റെ എ.ബി.സി.ഡി അറിയാത്ത ഒരാളിൽ നിന്നും ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here