വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം തോൽവി. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് 4 വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36.2 ഓവറിൽ 134 റൺസിന് എല്ലാവരും പുറത്തായി.
35 റൺസെടുത്ത സ്മൃതി മന്ദാനയും 33 റൺസെടുത്ത റിച്ച ഘോഷും 20 റൺസെടുത്ത ജൂലൻ ഗോസ്വാമിയും മാത്രമാണ് കാര്യമായി ചെറുത്തുനിന്നത്. ക്യാപ്ടൻ മിതാലി രാജ് ഒരു റൺസിനും വൈസ് ക്യാപ്ടൻ ഹർമൻ പ്രീത് കൌർ 14 റൺസിനും പുറത്തായി.
4 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ ചാർലി ഡീനാണ് ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്. മറുപടി ബാറ്റിംഗിൽ 31.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു.
ക്യാപ്ടൻ ഹീതർ നൈറ്റ് അപരാജിത അർധ സെഞ്ചുറിയുമായി ടീമിനെ ആദ്യ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയ്ക്ക് ഇനി 3 മത്സരങ്ങളാണ് ബാക്കിയുള്ളത്.
ഇന്ത്യയുടെ അടുത്ത മത്സരം 19 ന് ഓസ്ട്രേലിയക്കെതിരെയാണ്. 4 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും രണ്ട് തോൽവിയും ഉൾപ്പെടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here