നടൻ ദിലീപിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണം തുടരണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇതുസംബന്ധിച്ച് 28 ന് വിശദമായ വാദം കേൾക്കും. വാദം കേൾക്കുന്നത് വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. അതേസമയം, ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന സംഭവത്തില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ പരിശോധന നടത്തും.
കോഴിക്കോട് കാരപ്പറമ്പിലെ വീട്ടിലും ഇയാളുടെ ഭാര്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലുമാണ് പരിശോധന നടത്തുക. സായ് ശങ്കറിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here