മണക്കാട് പ്രസംഗ കേസ്: മുന്‍ മന്ത്രി എം എം മണി ഉള്‍പ്പെടെ 3 പേര്‍ കുറ്റവിമുക്തര്‍

അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എം എം മണി ഉള്‍പ്പെടെ 3 പേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രസംഗത്തിന്റെ പേരിലായിരുന്നു മൂന്ന് പേരെയും പോലീസ് പ്രതിയാക്കിയത്. യു ഡി എഫ് ഭരണകാലത്ത് എം എം മണിയെ പോലീസ് ജയിലിലടച്ചിരുന്നു
വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു.

1982ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 1988ല്‍ ഈ കേസിലെ 9 പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു.

എന്നാല്‍ 2012 മെയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തില്‍ എം എം മണി ഈ കൊലപാതകങ്ങളെ കുറിച്ച് സൂചിപ്പിച്ചു. പ്രസംഗം വിവാദമായതോടെയാണ് എം എം മണിയെ രണ്ടാം പ്രതിയാക്കി പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.

തുടർന്ന് എകെ ദാമോദരൻ, സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ.ജി മദനൻ എന്നിവരെ പ്രത്യക അന്വേഷണ സംഘം പ്രതി ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ എം എം മണിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News