ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ശ്രീലങ്ക വേദിയാകും. പതിവ് ഏകദിന ഫോർമാറ്റിന് പകരം ഇക്കുറി ടി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് അരങ്ങേറുക. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇക്കാര്യം സ്ഥീരീകരിച്ചു.
രണ്ട് വർഷം കൂടുമ്പോഴാണ് ഏഷ്യാ കപ്പ് നടക്കാറ്. 2018-ൽ നടന്ന ടൂർണമെന്റിൽ ഇന്ത്യയായിരുന്നു കിരീടം നേടിയത്. പിന്നീട് കൊവിഡിനെത്തുടർന്ന് ഇടയ്ക്ക് നടത്താനായില്ല. 2020-ൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റാണ് ഇക്കുറി നടക്കുന്നത്. ആറ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇന്ത്യ, പാകിസ്ഥാൻ,ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളും ക്വാളിഫയറിൽ ജയിക്കുന്ന മറ്റൊരു ടീമുമാകും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുക.
ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ഇക്കുറി ഏഷ്യാ കപ്പ് നടക്കുക. അതേസമയം ക്വാളിഫയർ പോരാട്ടം ആഗസ്റ്റ് 20-ന് തുടങ്ങും. നേരത്തെ 2016-ലും ടി20 ഫോർമാറ്റിലായിരുന്നു ഏഷ്യാ കപ്പ് നടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here