
തൊടുപുഴ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച പെട്രോൾ സമീപത്തെ കടയിൽ നിന്ന് മോഷ്ടിച്ചതെന്ന് പ്രതി ഹമീദ്. ഈ പ്രദേശത്ത് പെട്രോൾ പമ്പില്ലാത്തതിനാൽ കടകളിൽ പെട്രോൾ വാങ്ങി സൂക്ഷിക്കാറുണ്ട്. കൊല്ലപ്പെട്ട ഫൈസലിന്റെ കടയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ തന്നെയാണ് ഹമീദ് മോഷ്ടിച്ചതെന്നും സംശയമുണ്ട്.
ശനിയാഴ്ച പുലർച്ചെയാണ് തൊടുപൂഴ ചീനിക്കുഴി ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്‌റ, അസ്‌ന എന്നിവരെ പിതാവായ ഹമീദ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതുമായി ബന്ധപ്പെട്ട് ഹമീദും മക്കളുമായി തർക്കം നിലനിന്നിരുന്നു. ഇതിനെച്ചൊല്ലിയുടെ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
അതേസമയം, അനിയനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് ഇനിയൊരിക്കലും ജയിലിൽ നിന്നും പുറത്തിറങ്ങരുത്. കടുത്ത ശിക്ഷ തന്നെ ലഭിക്കണം. പുറത്തിറങ്ങിയാൽ അടുത്തത് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭയമുണ്ട്. പ്രാണ ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും ഹമീദിന്റെ മൂത്ത മകനായ ഷാജി കൈരളിന്യൂസിനോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here