ബിഹാറിനെ ഞെട്ടിച്ച് വീണ്ടും വിഷമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് ബിഹാറിലെ വിവിധ ജില്ലകളിലായി 17 പേർ മരിച്ചു.
മധേപുര, ബങ്ക, ഭഗൽപൂർ, മുരളിഗഞ്ച് ജില്ലകളിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മധേപുരയിൽ മൂന്നുപേരും ബങ്കയിൽ ഒൻപതുപേരും ഭഗൽപൂരിൽ നാലുപേരും മുരളിഗഞ്ചിൽ ഒരാളുമാണ് മരിച്ചത്. ബിഹാറിൽ വ്യാജമദ്യം കഴിച്ച് 16 പേർ മരിച്ച് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും മറ്റൊരു വിഷമദ്യ ദുരന്തം റിപ്പോർട്ട് ചെയ്യുന്നത്.
ഭഗൽപൂരിലും ഗോപാൽഗഞ്ചിലുമായിരുന്നു കഴിഞ്ഞയാഴ്ച വിഷമദ്യ ദുരന്തമുണ്ടായത്. ഗോപാൽഗഞ്ചിൽ പത്തും ഭഗൽപൂരിൽ ആറും പേരാണ് വ്യാജമദ്യം കഴിഞ്ഞ് മരിച്ചത്. സബാപൂർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും മരിച്ച കൂട്ടത്തിലുണ്ടായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here