തീവ്രഹിന്ദുത്വ സംഘം ക്രിസ്ത്യന്‍ പാസ്തറെ വീട്ടില്‍ കയറി കുത്തിക്കൊന്നു

ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ തീവ്രഹിന്ദുത്വ സംഘം വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നില്‍ തീവ്രഹിന്ദുത്വ സംഘമെന്ന് പേരുവെളിപ്പെടുത്താത്ത പ്രദേശവാസി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. യാലം ശങ്കര്‍ എന്നാണ് കൊല്ലപ്പെട്ട ക്രിസ്ത്യന്‍ പാസ്റ്ററുടെ പേര്.

ഈ പ്രദേശത്തെ ക്രിസ്ത്യാനികള്‍ തീവ്ര ഹിന്ദുത്വ ദേശീയവാദികളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ട്. തീവ്ര ഹിന്ദുത്വ സംഘങ്ങളില്‍ നിന്ന് ക്രിസ്ത്യാനികളെ പാസ്റ്റര്‍ ശങ്കര്‍ പലതവണ സംരക്ഷിച്ചിരുന്നു. അത് കൊലപാതകത്തിന് കാരണമായിട്ടുണ്ടാവാമെന്ന് പ്രദേശവാസി പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം പാസ്റ്ററുടെ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ കുത്തിക്കൊന്നത്. രണ്ട് ദിവസം മുമ്പ് പ്രാദേശിക തീവ്ര ഹിന്ദു സംഘം പാസ്റ്റര്‍ യാലം ശങ്കറിനെ ക്രിസ്ത്യന്‍ വിശ്വാസം പ്രസംഗിക്കുന്നത് തുടര്‍ന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News