സില്‍വര്‍ ലൈന്‍; നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കല്ലുകള്‍ പിഴുതറിഞ്ഞാല്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാവാതെ ഇരിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരം നടത്തി കോണ്‍ഗ്രസ് സമയം കളയരുതെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷ മുന്നണിയെ തകര്‍ക്കാനുള്ള സമരം മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. കോണ്‍ഗ്രസിന് കല്ല് വേണമെങ്കില്‍ സിപിഐഎം എത്തിച്ച് നല്‍കാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

മാടപ്പള്ളിയിലെ സമരം ആസൂത്രിതമാണെന്നും സ്ഥലം നഷ്ടപ്പെടുന്ന സമരമല്ല നടക്കുന്നതെന്നപം കോടിയേരി പറഞ്ഞു. മറ്റൊരു നന്ദിഗ്രാം ആക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം. എന്നാല്‍ അത് നടന്നില്ല. ഹൈ സ്പീഡ് ട്രെയിനിന് സില്‍വര്‍ ലൈനിനെക്കാള്‍ ബാധ്യതയാണ്.

കോണ്‍ഗ്രസ് നശീകരണ പ്രതിപക്ഷമാണെന്നും കോടിയേരി വിമര്‍ശിച്ചു. സ്വന്തമായി രാഷ്ട്രീയ നയമോ, നേതൃത്വമോ പ്രതിപക്ഷത്തിനില്ല.
സമരത്തില്‍ സ്ത്രീകളെ പൊലീസ് അതിക്രമിച്ചിട്ടില്ല. ഇത് വിമോചന സമര കാലമല്ലെന്ന് പ്രതിപക്ഷം ഓര്‍ക്കുന്നത് നല്ലതാണെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു.

ഇപ്പോള്‍ ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള സമരമാണ് നടക്കുന്നത്. മണ്ണെണ്ണ ഒഴിച്ചല്ല സമരം ചെയ്യേണ്ടത്. ആര്‍ എസ് എസ് പറഞ്ഞാലെ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുകയുള്ളൂവെങ്കില്‍ ആര്‍ എസ് എസിനെ വിളിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി.

സെമിനാറില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസുകാരുടെ പിറകെ നടക്കില്ലെന്നും എന്തായാലും ബി ജെ പി നേതാക്കളെ സെമിനാറില്‍ ക്ഷണിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സൗകര്യം ഉണ്ടെങ്കില്‍ സെമിനാറില്‍ പങ്കെടുത്താല്‍ മതിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News